Sunday, April 5, 2015

ഉയിർപ്പ്

ഞാനൊന്നുയിർക്കട്ടെ  വായനക്കാരന്റെ
വാരുറ്റ കണ്ണിലേയ്ക്കല്പ നേരം..
ഞാനുയിർക്കട്ടിനി ഞായർ പുലരുന്നു
ഞാറ്റുവേലക്കാലമെത്തിടുന്നൂ ...

ഒറ്റിയില്ലാരു,മെന്നാകിലും ചിന്തകൾ
ചുറ്റിലും കൂടി, മുറുക്കിടുംപോൾ ,
ഒട്ടും മടിയാതെഴുത്താണി  കൊണ്ടെന്റെ
മുട്ടുകൾ മുത്തി വരഞ്ഞിടട്ടെ ..
മുത്തുകളെന്തെന്തടരുന്നു! ചെമ്പനീ-
രത്തർ കണക്കിതണിഞ്ഞിടട്ടെ ..
കുഞ്ഞിചിറകൊച്ച കേട്ടപോൽ! അക്ഷര -
ചോപ്പിലൂടോരോ മുറിവിലൂടെ..
ബോധം മയങ്ങി മറഞ്ഞുപോകുന്നു, നിർ -
ബാധം തറഞ്ഞി,ട്ടുയിർക്കയാമോ!
എന്തുമാവട്ടെ,യാ കണ്ണിൽ നിലാവിന്റെ-
യഞ്ജനക്കൂട്ടു ഞാൻ കണ്ടു പോയി !
കത്തും വെയിൽച്ചില്ല മൊത്തം കുളിർക്കുന്ന
പുത്തൻ മഴക്കൂട്ടു കണ്ടുപോയി !

സ്വര്ഗ്ഗ വാതിൽപോൽ,  നിറഞ്ഞനീൾ പീലികൾ
സർഗ്ഗ ചൈതന്യം തിരഞ്ഞിടുമ്പോൾ
ഞാനുയിർക്കട്ടിനി വായനക്കാരന്റെ
വാരുറ്റ കണ്ണിലേയ്ക്കല്പ നേരം..
----------------------------



   

മഴ ...

മഴ പൊഴിയുകയാണീ വഴിയി - ലിലത്താളത്തിലിടയ്ക്കിടെയിങ്ങനെ ഇഴയിട്ടു പിണഞ്ഞൊരു ചിന്തക- ളൊരു വേളയുടഞ്ഞൊഴിയും , ചെറു - കലഹം , പൊടി പടലവുമാധിയു ...